തീ പിടിച്ച തലച്ചോറിന്റെ
തിരിച്ചരിവുകളില്‍
നീ എന്നത്
എനിക്കെന്നും
എന്റെ അത്മാവായിരുന്നു...
ഒടുവില്‍
എന്റെ അത്മാവിന്റെ
നെന്ചിന്‍ കൂട് തകറ്ത്ത്
നീ പുറത്ത് വന്നത് എന്തിനായിരുന്നു...
നിസ്സംഗതയും നിരാശയും
ഞാനിവിടെ വിരലുകളിലൊളിപ്പിച്ച
തണുപ്പാക്കി മാറ്റാം...
ഉദയാസ്തമയങള്‍ക്കിവിടെ
ചോരയുടെ ചുവപ്പ് നിറമായിരുന്നു...
കാണുന്ന സ്വപ്നങള്ക്കും...
കാലൊച്ച പോലും കേള്പ്പിക്കാതെ
നീ നടന്നകന്നു പൊയത്
എന്റെ ഓര്‍മകളിലേക്കായിരുന്നു...
ഓര്‍മകളുടെ ഭാണ്ഡവും പേറി
ഞാന്‍ നടന്നകന്നത്
കൂരിരുട്ടിലേക്കായിരുന്നു...
ഇവിടെ നഷ്ടമാവുന്നു കിനാവും
ഇവിടെ നഷ്ടമാവുന്നു കണ്ണീരും
നഷ്ടമാവുന്നു നിന്നെ(എന്നെ)യും
ഓര്‍മകളിലെന്നും
നീയെന്നത്
ഏന്റെ ആത്മാവായിരുന്നു....